Thursday 28 January 2016

രേവതി -ഭാഗം -3



ഇതിന്ശേഷം ആണ്  ഞങ്ങള്‍ഒജോ ബോര്‍ഡ് പരീക്ഷണം നടത്തിയതും" രേവതി" എന്ന പേര് കിട്ടിയതും.എന്നാല്‍ അതിനു ശേഷം നടന്ന' നായ സംഭവം ' പ്രശ്നം സീരിയസ് ആണ് എന്നു തോന്നിച്ചു.അതിനു ശേഷം ആ വീടിനെ കുറീച് ഒരു അനേഷണം നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു .
അതിനു ആദ്യം ടാപ്പിങ് തൊഴിലാളികള്‍ താമസിക്കുന്ന വീടുകളില്‍ ഞാനും മുരളിയും പോവുകയുണ്ടായി .രാജപ്പന്‍  എന്ന ഒരു ചേട്ടനാണ് ആ കാര്യം ഞങ്ങളോടു പറഞ്ഞത് ..ഏതാനും വര്ഷം മുന്പ് ഒരു ബാങ്ക് മാനേജെരും കുടുംബവും അവിടെ താമസിച്ചിരുന്നു അത്രേ .അയാളുടെ ഒരു മകള്‍ അവിടെ വച്ച് മരിച്ചു എന്നും അതിനു ശേഷം അവര്‍ അവിടെ നിന്നും താമസം മാറി പോയി എന്നും രാജപ്പന്‍ ചേട്ടന്‍ പറഞ്ഞു.മരിച്ച കുട്ടിയുടെ പേര് രേവതി എന്നായിരുന്നോ എന്ന മുരളിയുടെ ചോദ്യത്തിനുത്തരമായി ,ചേട്ടന്‍ ഞങ്ങളെ അമ്മിണിഅമ്മ എന്ന സ്ത്രീ യുടെ വീടില്‍ എത്തിച്ചു.
അമ്മിണിയമ്മയാണ് ആ വീട്ടില്‍ പണിക്കു പോയിരുന്നത് .ഏതാണ്ട് 65-70 വയസ്സു പ്രായം വരുന്ന ഒരു സ്ത്രീ ആയിരുന്നു അമ്മിണിയമ്മ .ഞങ്ങള്‍ വലിയ വീട്ടില്‍ അണ്ത  താമസിക്കുന്നത് എന്നും ചില കാര്യങ്ങള്‍ അറിയാന്‍ വന്നതാണെന്നും പറഞ്ഞപ്പോള്‍ അമ്മിണിയമ്മയുടെ മുഖ്ത്തു ഒരു പാട് ഭാവമാറ്റങ്ങള്‍ ..പാലക്കാട്ടുകാരനായ രാഘവമേനോന്‍ ആയിരുന്നു മുന്‍പ് അവിടെ താമസിച്ചിരുന്നത് ,ബോംബേയില്‍ നിന്നും സ്ഥലംമാറി തൊടുപുഴ സ്റ്റേറ്റ് ബാങ്കില്‍ മാനേജര്‍ ആയി വന്നതായിരുന്നു മേനോന്‍ ,രണ്ടു പെണ്‍കുട്ടികള്‍ ,"നല്ല സുന്ദരികുട്ടികള്‍ മക്കളെ "എന്തു പറയാനാ മൂത്തകുട്ടി മരിച്ചു പോയി മോനേ ,കോളേജില്‍ പഠിചിരുന്ന ച്ചാ ....'ആ കുട്ടിയുടെ പേരെന്തായിരുന്നു അമ്മേ? ചോദ്യം എന്‍റേതായിരുന്നു.അല്പം ആലോചിച്ചിട്ട് അമ്മിണിയമ്മ പറഞ്ഞു മൂത്തതിനെ രേവൂ എന്നും എളയതിനെ മാളൂ എന്നുമായിരുന്നു വിളിച്ചിരുന്നത്.  "രേവൂ ...അത് രേവതിയുടെ ചുരുക്ക പേരെല്ലേ..അപ്പോ അത് രേവതി തന്നെ." ഞങ്ങള്‍ ഉറപ്പിച്ചു ."എങ്ങിനെയാണ് രേവൂ മരിച്ചത്?" അതെനിക്ക് അറിയില്ല മക്കളെ ...അവസാനകാലത്ത് ആ കുട്ടി ആരോടും അധികം സംസാരിക്കില്ലയിരുന്നു ,എപ്പോഴും ഒറ്റയ്ക്ക് ഇരിപ്പ് ...ആ വീടിന്‍റെ മുകളില്‍ നിന്നും വീണു എന്നാ പറയുന്നതു ചാടിയതാ എന്നും പറഞ്ഞിരുന്നു ...ഏതായലും അതോടെ അവര്‍ പോയി പാലക്കാട്ടേക്ക് തന്നെ ...'പിന്നെ "മക്കളെ ആ വീട് താമസിക്കാന്‍ കൊള്ളില്ല ..."താത്രി കുട്ടി "സമ്മതിക്കില്ല!
 ”താത്രി കുട്ടി??" ഞങ്ങള്‍ ഒരുമിച്ചാണു ചോദിച്ചത്.അതേ മക്കളെ ആ കൊട്ടില്‍ ഇല്ലെ, പാലമരത്തിന് അടുത്ത്??? അതില്‍ ആരെയാ ആവാഹിച്ചു ഇരുത്തിയിരിക്കുന്നത് ....താത്രി കുട്ടി യെയാ ....താത്രി കുട്ടി എന്ന ബ്രഹ്മ രക്ഷസ്സിനെ !!!!    100 വര്ഷം കഴിഞ്ഞാല്‍ താന്‍ സ്വതന്ത്രയാകും എന്നും തന്നെ ആവാഹിച്ച പാലശ്ശേരിമന മുചൂടും മുടിക്കും എന്നും ശപഥം ചെയ്തു ബ്രഹ്മ രക്ഷസ്സിനെ...മുടിച്ചില്ലെ മക്കളെ പാലശ്ശേരി മന പൊളിച്ച് വിറ്റില്ലേ...അവസാന തരി നാട് വിട്ടു പോയില്ലേ,ബ്രഹ്മണ്യം വിട്ടു പൂണൂല്‍ ഊരി തമിഴ് നാട്ടില്‍ എവിടെയോ അല്ലേ..

ഞങ്ങള്‍ക്ക് അതൊരു പുതിയ അറിവായിരുന്നു ആ വീട്ടില്‍ രണ്ടു ആത്മാക്കള്‍ ...രേവതിയും ,താത്രി കുട്ടിയും ....ഉള്ള ജീവനും കൊണ്ട് താമസം മാറ്റാം എന്നു തന്നെ തീരുമാനിച്ചു . പെട്ടെന്നു തന്നെ ഒരു വീട് കണ്ടു പിടിക്കാനുള്ള ശ്രമവും ആരംഭിചു,രാത്രികള്‍ പേടി സ്വപ്നം ആയി മാറി ...ബിയര്‍ അടിക്കാതെ കിടന്നുറങ്ങാന്‍ പറ്റില്ല എന്ന അവസ്ഥ .ഒരു വീട് കണ്ടെന്നും പിറ്റെന്നു പോയി കാണാം എന്നും റിയല്‍ എസ്ടേറ്റ് ബ്രോക്കര്‍ തോമസ് വിളിച്ചു പറഞ്ഞ സന്തോഷത്തില്‍ ആണ് അന്ന് ഉറങ്ങാന്‍ കിടന്നത് ......എന്നാല്‍ അന്നത്തെ രാത്രി എല്ലാ തീരുമാനവും മാറ്റി മറിച്ചു.

  അന്ന് രാത്രി......


ദുരന്തത്തിന്‍റെ രാത്രി



അതൊരു ഭീകര രാത്രി ആയിരുന്നു എന്നുതന്നെ പറയാം .പിറ്റെന്നു വീട് മാറണം എന്നൊക്കെ ചിന്തിച്ച് ഉറങ്ങാന്‍ കിടന്ന ആരാത്രിയില്‍ എപ്പോഴോ എന്തോ വീഴുന്ന വലിയ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് ,അപശബ്ദങ്ങള്‍ ഒരു പതിവ് കാര്യമായിരുന്നതിനാല്‍ വലിയ പേടി ഒന്നും തോന്നിയില്ല ,പക്ഷേ ആ ശബ്ദത്തോടൊപ്പം ആരുടെയോ കരച്ചിലും ഞരക്കവും കൂടി കേട്ടിരുന്നതിനാല്‍ എഴുന്നേറ്റ് ലൈറ്റ് ഇട്ട ഞാന്‍ ,അടുത്ത ബെഡില്‍ കിടന്നിരുന്ന  ഷബിനെ കാണാതെ അമ്പരന്നു മാത്ര മല്ല റൂമിന്‍റെ വാതില്‍ തുറന്നു കിടന്നിരുന്നു.എന്നെക്കാള്‍ നേരത്തെ അവന്‍ പുറത്തേക്ക് പോയി കാണും എന്നാണ് ഞാന്‍ കരുതിയിരുന്നത്,എന്നാല്‍ റൂമിന് പുറത്തു ജോര്‍ജ്ജ് ഉം വില്‍സണ്‍ ഉം മുരളിയും ഉണ്ടായിരുന്നു പക്ഷേ ഷിബിന്‍ മാത്രം ഇല്ല.അതോടെ എല്ലാവര്‍ക്കും പരിഭ്രമം ആയി .ആ ഞരക്കം വീണ്ടും കേട്ടു ,അത് വീടിന്‍റെ മുറ്റത്ത്നിന്നാണെന്ന് എനിക്കു മനസ്സിലായി അങ്ങോട്ട് ഓടി എത്തിയ ഞങ്ങള്‍ കണ്ട കാഴ്ച  ഞെട്ടിക്കുന്നതായിരുന്നു.സിമെന്‍റ് ഇഷ്ടിക പാകിയ മുറ്റത്ത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഷിബിന്‍ !!!

ഷിബിന്‍ന്റ്റെ നില  സീരിയസ്  ആയിരുന്നു.അവന്റെ തലക്കും നട്ടെല്ലിനും പരുക്കേറ്റിരുന്നു.ബോധം തിരിച്ചു കിട്ടാനും അപകട നില തരണം ചെയ്യാനും 48 മണിക്കൂറെങ്കിലും എടുക്കും എന്നായിരുന്നു ഡോക്ടേര്‍സ് പറഞ്ഞത് .അവന്റെ മാതാപിതാക്കള്‍ ഡെല്‍ഹിയില്‍ നിന്നും എത്തി .രണ്ടു ദിവസത്തിന് ശേഷമാണ് ഷിബിന് ബോധം വീണ്ടു കിട്ടിയതു പക്ഷേ എന്താന്നു സംഭവിച്ചത് എന്ന് അവന് വ്യക്തം ആയി പറയാന്‍ കഴിഞ്ഞില്ല .ആരോ വിളിക്കുന്ന ശബ്ദം കേട്ടാണ് അവന്‍ എണീറ്റത് ,തുറന്നു കിടന്നിരുന്ന ജനലിനടുത്ത് ആരോ നില്‍ക്കുന്ന പോലെ തോന്നി ...എന്നെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ,ആ രൂപം ജനലിനടുത്തെത്തി ,ചുവന്ന വസ്ത്രം ധരിച്ച സുന്ദരിയായ ഒരു സ്ത്രീ !! അവള്‍ അവനെ നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞു ...ഒന്നു പുറത്തേക്ക് വരാമോ? ..സംശയിച്ചു നിന്ന അവനെ നോക്കി അവള്‍ അല്പം ആജ്ഞാ സ്വരത്തില്‍ പറഞ്ഞു "വരാന്‍" .... പിന്നെ അവനൊന്നും ഓര്‍മ്മയില്ല ......

ഷിബിന്‍റെ നില കൂടുതല്‍ വഷളായതിനാല്‍ വിദഗ്ദധ ചികിത്സക്കായി അവനെ ഡെല്‍ഹിയിലേക്ക് കൊണ്ട് പോകാന്‍ അവന്‍റെ മാതാപിതാക്കള്‍ തീരുമാനിച്ചു . പക്ഷേ പോകുന്നതിനു മുന്പ് ഞങ്ങളെ കാണണം എന്ന് അവന്‍ പറഞ്ഞതിന്‍ പ്രകാരം ഞങ്ങള്‍ അവനെ കണ്ടു. എന്‍റെകൈകള്‍ കൂട്ടി പിടിച്ച് കൊണ്ട് അവന്‍ പറഞ്ഞു "നീ അതു കണ്ടു പിടിക്കണം ..ആ ആത്മാവിനെ തളക്കണം..ഇനി ആര്‍ക്കും ഈ ഗതി വരരുത്.  അവന് എപ്പോ എഴുന്നേറ്റ് നടക്കാനാകും എന്നകാര്യത്തില്‍ ഡോക്ടെര്‍സിന് പോലും ഉറപ്പപ്റയാന്‍ പറ്റിയില്ല .എന്നെങ്കിലും ആ അത്ഭുതം സംഭവിക്കും എന്ന പ്രതീഷയും പേറി ഷിബിനെ വഹിച്ചു കൊണ്ടുള്ള ആംബുലെന്‍സ് കടന്നു പോയി .
അന്ന് ഞങ്ങള്‍ ഒന്നു തീരുമാനിച്ചു എന്തു സംഭവിച്ചാലും ശരി ഇനി പേടിച്ചോടുകയില്ല .രേവതിയോ താത്രികുട്ടിയോ ? ആരായാലും ശരി  ഷിബിന് വേണ്ടി ഞങ്ങള്‍ അതു കണ്ടു പിടിക്കുകതന്നെ ചെയ്യും .
പക്ഷേ  ഒരു  ആത്മാവിനെ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നറിയാവുന്ന ഞങ്ങള്‍ ഈ വിഷയത്തില്‍ പ്രഗല്‍പനായ ഒരാളുടെ സഹായം  തേടാന്‍ തീരുമാനിച്ചു .വീടുടമസ്ഥനായ വര്‍മ്മ സര്‍ അതിനനുവാദവും എല്ലാ സഹകരണവും ,ചിലവും വഹിക്കാം എന്നും, ആവശ്യം വന്നാല്‍ അമേരിക്കയില്‍ നിന്നും വരാം എന്നും അറിയിച്ചതില്‍ പ്രകാരം കാര്യങ്ങള്‍ ദ്രുത ഗതിയില്‍ നീങ്ങി .
ആദ്യമായി പ്രശ്നവിചാരം നടത്തണം എന്ന കാര്യസ്ഥന്‍റെ അഭിപ്രായ പ്രകാരം പാഴൂര്‍ പടിപ്പുരയില്‍ തന്നെ പോയി ....എന്നാല്‍ ഒരു കര്‍മ്മിയെ ഒഴിവ് കാണാന്‍ പാഴൂര്‍ ജ്യോത്സൃനും  കഴിഞ്ഞില്ല."ഒന്നും തെളിയുന്നില്ല ,ആരോ മറക്കുന്നു ,ആരൂഢം മറഞ്ഞിരിക്കുന്നു ,ബാധ ശക്തമാണ് ....കര്‍മ്മി നിങ്ങള്‍ക്കുതന്നെ സ്വയം വെളിപ്പെടും.നിങ്ങളില്‍ ആര്‍ക്കോ ദൈവാധീനം കൂടുതല്‍ ഉണ്ട് ,അയാളുടെ മനസ്സില്‍ കര്‍മ്മി സ്വയം തെളിയും ,അല്ലെങ്കില്‍ ഒരു 2 വാരം ശിവന് ധാര നടത്തിയിട്ടു വരിക ,വീണ്ടും പ്രശ്നം എടുക്കാം ", ഇതായിരുന്നു ജ്യോത്സൃ വിധി .

ഏതായാലും ശിവ പൂജ ക്ഷേത്രത്തില്‍ തുടങ്ങി .കാര്യസ്ഥന്‍ കൃഷ്ണന്‍ നായരും അയാളുടെ ശിങ്കിടികള്‍ ആയ 2 പേരും കൂടി ഞങ്ങള്‍ക്ക് കൂട്ടായി രാത്രി കിടപ്പ് വീട്ടിലേക്ക് മാറ്റി ,ഒരാള്‍ ഒരു ചെല്ലപ്പ ചെട്ടിയാരും മറ്റൊരാള്‍ മാധവന്‍ ചേട്ടനും ,ആള് കൂടിയത് കൊണ്ടോ എന്തോ ഏതായാലും കുറെ ദിവസങ്ങള്‍ കുഴപ്പം ഇല്ലാതെ കടന്നു പോയി.
അടുത്ത ഒരു ദിവസം  രാത്രി ഇതിനെക്കുറിച്ചുള്ള  ചര്‍ച്ചക്കിടയില്‍   പെട്ടെന്നാണ് എന്‍റെ മനസ്സിലേക്ക്  അമ്മിണിയമ്മ പറഞ്ഞ പാലശ്ശേരി മനയും അവിടെ നിന്നു നാടു വിട്ടു പോയി ബ്രഹ്മണ്യം വിട്ടു പൂണൂല്‍ ഊരി തമിഴ് നാട്ടില്‍ എവിടെയോ താമസിക്കുന്ന ആ  അവസാന അംഗവും കടന്നു വന്നത്.ആരോ മനസ്സില്‍ ഇരുന്നു പറയുന്ന പോലെ ....അതാണ് ആ വ്യക്തി ...നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന വ്യക്തി !!!.
ഏതായാലും ഞാന്‍ എല്ലാവരോടുമായി പറഞ്ഞു "നമുക്ക് പാലശ്ശേരി മനയിലെ ആ തിരുമേനിയെ തന്നെ കാണാം ,അദേഹത്തിന്‍റെ പൂര്‍വികര്‍ അല്ലേ താത്രി കുട്ടിയുടെ ദുരാത്മാവിനെബന്ധിച്ചത് .  ഇവിടുത്തെ  അമ്പലത്തിലെ തിരുമേനിയോട് ചോദിച്ചാല്‍ ഇപ്പോള്‍ അദ്ദേഹം  തമിഴ് നാട്ടില്‍  എവിടെയാണ്താമസം എന്ന് അറിയാന്‍ പറ്റുമായിരിക്കും.അവര്‍ ബന്ധുക്കള്‍ അല്ലേ?" ....

ഞാന്‍ അത് പറഞ്ഞു തീര്‍ന്നതും  ഭയങ്കരമായ ഒരു ശബ്ദത്തോടെ ഒരു തെങ്ങ് വീടിന്‍റെ ഒരു ഭാഗത്തെ മേല്‍കൂര തകര്‍ത്ത് കൊണ്ട് ഒടിഞ്ഞു വീണതും ഒരുമിച്ചായിരുന്നു.....

(തുടരും)



Thursday 14 January 2016

രേവതി - ഭാഗം 2

രേവതി -ഭാഗം 2   ഒരു ഫ്ലാഷ്ബാക്



എനിക്കു നേരെ നീണ്ടു വന്ന ആ കൈകള്‍ ജോര്‍ജ്ജ് ന്റ്റെ തന്നെ ആയിരുന്നു എന്ന് അവന്‍റെ ശബ്ദം കേട്ടപ്പോള്‍ ആണ് എനിക്കു മനസ്സിലായത്.ആ കയ്യില്‍ പിടിച്ച് ഞാന്‍ ആ കുഴിക്ക്  മുകളിലേക്കു വന്നു .ശരീരത്തില്‍ പല ഭാഗത്തും നീറ്റല്‍ അനുഭവപ്പെടുന്നുണ്ടായിരുന്നു.ശരീരത്തിന്‍റെ വിറയല്‍ അപ്പോഴും മാറിയിരുന്നില്ല.'എന്താ നമ്മള്‍ കണ്ടത് ? അതെന്തായിരുന്നു? പട്ടിയോ,അതോ .....ഇത്ര വലിയ പട്ടിയോ ? എന്‍റെ ജീവിതത്തില്‍ ഇത്ര വലിയ ഒരു ജീവിയെ ഞാന്‍ കണ്ടിട്ടേ ഇല്ല."...ജോര്‍ജ്ജ്ന്റെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു .ഒരു വിധം ഞങ്ങള്‍ ബൈക്ക് എടുത്തുയര്‍ത്തി സ്റ്റാര്‍ട്ട് ആക്കി .ഹെഡ് ലൈറ്റ്ന്റെ വെളിച്ചത്തില്‍ ജോര്‍ജ്ജ് ന്റ്റെ നെറ്റി പൊട്ടി രക്തം ഒഴുകുന്നുണ്ടായിരുന്നു എന്നു കണ്ടു  .'കല്ലിലോ  മറ്റോ ഇടിച്ചതാണ്  എന്നു തോന്നുന്നു' രക്തം തുടച്ചു കൊണ്ട് അവന്‍ പറഞ്ഞു..ഒരു വിധം ബൈക്ക് സ്റ്റാര്‍ട്ട് ആക്കി ,എത്രയും വേഗം വീടില്‍ എത്തുക എന്നത് മാത്രമായിരുന്നു  മനസ്സില്‍ .പക്ഷേ ബൈക്ക് എടുത്തു പോകുമ്പോള്‍ ഞാന്‍ ഒരു വട്ടം തിരിഞ്ഞു നോക്കി ....എന്നെ ഞെട്ടിച്ചു കൊണ്ട് ആ നായ അവിടെ തന്നെ നില്‍കുന്നതാണ് ഞാന്‍ കണ്ടത്.മാത്രമല്ല അത് ബൈക്ക്നു പുറകെ ഓടി വരുന്ന പോലെ തോന്നി."ജോര്‍ജ്ജ്,  അത് നമ്മുടെ പിറകെ വരുന്നു" അത് കേട്ടതും ജോര്‍ജ്ജ്, ഒരു ബൈക്ക് റൈസ്സ് റെ പോലെ ബൈക്ക് പറത്തി....ഒടുവില്‍ വീടിന്‍റെ ഗെയ്റ്റ് കടന്നപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി ....ഓട്ടം നിറുത്തി ആ ജീവി അവിടെ തന്നെ ഞങ്ങളെ നോക്കി നില്‍ക്കുന്നതാണ് കണ്ടത്.അതൊരു കാളരാത്രി ആയിരുന്നു .ഒരു പക്ഷേ പിന്നീടു ജീവിതത്തിലെ  ഒരു പാട് കാളരാത്രികളുടെ തുടക്കം ആയിരുന്നു ആ രാത്രി എന്നു ഞങ്ങള്‍ അറിഞ്ഞില്ല.
ഇനി അല്പം ഫ്ലാഷ് ബാക്ക്:.
  തൊടുപുഴയിലെ പല സ്ഥലങ്ങളില്‍ താമസിച്ചിരുന്ന ഞങ്ങള്‍ കൂടുതല്‍ സ്ഥലവും ,സ്വകാര്യതയും ഉള്ള സ്ഥലവും തേടി കുറെ തിരഞ്ഞു ഒടുവിലാണ്  ഈ വീട് കണ്ടെത്തിയത്.തൊടുപുഴ ശ്രീ കൃഷ്ണ ക്ഷേത്ര ത്തിന് മുന്നിലെ റോഡിലൂടെ ഏകദേശം 3 കിലോമീറ്റര്‍ വലത്തോട്ട് പോകുമ്പോള്‍ ഒരു കുന്നിന്‍റെ മുകളില്‍ എത്തും ,ആ കുന്നിറങ്ങിയാല്‍ പിന്നെ റബ്ബര് തോട്ടങ്ങള്‍ തുടങ്ങുകയായി .അതിനിടയിലൂടെ തൊടുപുഴ ആറിലേക്കുള്ള വഴി പോകുന്നു. ആ വഴിയുടെ അവസാനം അതിവിശാലമായ പറമ്പില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന പഴയ മട്ടിലുള്ള ഒരു വലിയ വീട് .പുറകിലൂടെ ഒഴുകുന്ന തൊടുപുഴ ആറില്‍ നിന്നും വീശുന്ന  കാറ്റ് ഒരു എയര്‍കണ്ടിഷന്‍ അന്തരീക്ഷം ആ തൊടിയിലും വീടിലും നല്‍കിയിരുന്നു.പുരയിടത്തിന്റെ ഒരു വശത്ത് പുഴ അരുകിലായി ഒരു പഴയ കൊട്ടിലും (കുടുംബ ക്ഷേത്രമോ മറ്റോ ) അതിനോടു ചേര്‍ന്ന് നില്‍ക്കുന്ന ഒരു വലിയ പാലമരവും ...പാല പൂക്കുന്ന രാത്രികളില്‍ ,പുഴയിലെ കാറ്റിനൊപ്പം ഒഴുകി വരുന്ന പാലപൂവിന്റെ സുഗന്ധവും ആ വീടിന് അല്പം ഭയാനകം എങ്കിലും കാല്‍പനീയമായ ഒരു പശ്ചാത്തലം ഒരുക്കിയിരുന്നു.
പഴയ കീഴെ മലനാടു രാജാവിന്‍റെ വംശത്തില്‍ പെട്ട ,അമേരിക്കയില്‍ സ്ഥിര താമസക്കാരായ പ്രഭാകരവര്‍മ്മയുടെ പൂട്ടിഇട്ടിരുന്ന ഈ വീട്  അദേഹത്തിന്‍റെ കുടുംബ കാര്യസ്ഥന്‍ കൃഷ്ണന്‍ നായര്‍ ചേട്ടന്‍ ആണ് തരപ്പെടുത്തിയത് .വീടിന്‍റെ മുകള്‍ നിലയിലെ മുറികള്‍ എല്ലാം അടച്ചിട്ടിരുന്നു.വീട്ടുകാരുടെ ഫര്‍ണിച്ചറും മറ്റും ആയിരുന്നു.അതില്‍ .നാലു വശത്തും വലിയ വരാന്തകളും ,നടുമുറ്റവും ഒക്കെ ഉള്ള ഒറ്റപ്പെട്ട ആ വീട് ചെറുപ്പക്കാരായ 5 മെഡികല്‍ റെപ്രെസെന്‍റീവ്സ് നു സ്വര്‍ഗം ആയിരുന്നു..(.പക്ഷേ  ..ആദ്യത്തെ ഒരാഴ്ച മാത്രം).
താമസം തുടങ്ങിയതിന് ഒരാഴ്ച കഴിഞ്ഞ്വിശാലമായ പറമ്പില്‍ ഒരു വശത്ത് മുന്‍പേ പറഞ്ഞ പാല മരത്തോട് ചേര്‍ന്ന് ആരോ  ഷട്ടില്‍ കളിച്ചിരുന്ന പോലെ ഒരു സ്ഥലം ഞങ്ങള്‍ കണ്ടു.അവിടെ പുല്ലെല്ലാം ചെത്തി  ഒരു കോര്‍ട്ട് ഒരുക്കുകയായിരുന്നു അന്ന് ....നെറ്റിന്‍റെ ഒരറ്റം പാലമരത്തില്‍ കെട്ടി ആണ് കളി തുടങ്ങിയത് .പലപ്രാവിശ്യം നെറ്റ് അഴിഞ്ഞു പോയതിനാല്‍ ഷബിന്  വില്‍സന്റെ വക തെറിയും കേട്ടു. വില്‍സണ്‍ തന്നെ പിന്നെ അത് മുറുക്കി കെട്ടുകയും ചെയ്തു.പക്ഷേ അപ്പോഴേക്കും കാലം തെറ്റിയ ഒരു കാറ്റും മഴയും വന്നതിനാല്‍ എല്ലാവരും ഓടി വീടില്‍ കേറി .മഴയും കാറ്റും അതിനു പുറകെ ഇടിവെട്ടും മിന്നലും രാത്രിയും തുടര്‍ന്നു. .രാത്രി ഭക്ഷണത്തിന് ശേഷം പതിവ് പോലെ മുന്‍വശത്തെ ഹാളില്‍ ഇരുന്നു ചീട്ടു കളിക്കുകയായിരുന്നു  ഞങ്ങള്‍ ,കാറ്റടി കൂടി വന്നപ്പോള്‍ ഷിബിന്‍ തുറന്നു കിടന്ന ജനല്‍ അടക്കാന്‍ പോയി.പെട്ടെന്നവന്‍ ഞങ്ങളെ വിളിച്ചു "എടാ ദേ നോക്ക് ആരോ നില്ക്കുന്നു." ഞങ്ങള്‍ എല്ലാവരും ജനലിലൂടെ നോക്കി ,ഇടിമിന്നലിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ വ്യക്തമായി കണ്ടു ....പാല മരത്തിനടുത്തായി ഒരു രൂപം....വെളുത്ത വസ്ത്രം  ധരിച്ച ഒരു സ്ത്രീ രൂപം ,കോരിച്ചൊരിയുന്ന മഴയത്ത് വീടിലേക്ക്  തന്നെ നോക്കി നില്‍ക്കുന്നു. .....
പെട്ടെന്നു വീട്ടിലെ വെളിച്ചം മങ്ങി മങ്ങി വന്നു ..പിന്നെ പൂര്‍ണ്ണ അന്ധകാരം .പെട്ടെന്നാണ് വീടിന്‍റെ മുകള്‍ നിലയില്‍ നിന്നും  ഒരു വലിയ ശബ്ദം കേട്ടത്.എന്തോ തട്ടി മറിയുന്ന പോലെ ഒരു ശബ്ദം .ഞങ്ങള്‍ക്ക് പരസ്പരം ഹൃദയമിടിപ്പ് കേള്‍ക്കമായിരുന്നു.ആ തണുപ്പിലും എല്ലാവരും  വിയര്‍ത്തു.ഒരു നിമിഷം ..അടുത്ത മിന്നല്‍ വെളിച്ചത്തില്‍ ആ  രൂപം അവിടെ ഇപ്പോ കാണുന്നില്ലായിരുന്നു.പക്ഷേ ജനല്‍ അടക്കാന്‍ പുറത്തേക്ക് കൈ ഇടുവാന്‍ പോലും ആര്‍ക്കും  ധൈര്യം തോന്നിയില്ല.
മെഴുകുതിരി തപ്പി എടുത്തു കത്തിച്ചു,കുറച്ചുനേരം കൂടി ഞങ്ങള്‍ അവിടെ തന്നെ ഇരുന്നു.രാത്രി ഏതാണ്ട് 2 മണി കഴിഞ്ഞിരിക്കണം .മഴ അപ്പോഴും കോരിച്ചൊരിയുന്നു.,"ഇനി പോയികിടക്കുക തന്നെ ; നാളെ പണിക്കു പോകേണ്ടെ ?" വില്‍സണ്‍ പറഞ്ഞപ്പോള്‍ എല്ലാവരും സമയത്തെ കുറീച് ബോധവാന്‍മാരായി ,ഒറ്റയ്ക്ക് കിടക്കുവാന്‍ പേടി ഉണ്ടായിരുന്നെങ്ങിലും അഭിമാനം കാരണം എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി.വീടിന്‍റെ വലുപ്പം  ഒരു ശാപം ആയി തോന്നിപ്പോയ നിമിഷം.മുറിയില്‍ കയറി കതകടച്ചു ,മെഴുകുതിരി മേശമേല്‍ വെച്ചു ,ആ മുറിയിലെ അന്ധകാരം ആ വെളിച്ചത്തിന്‍റെ വലുപ്പകുറവു വിളിച്ച് പറയുന്നുണ്ടായിരുന്നു.ബെഡില്‍ കിടന്നതെ കണ്ണുകള്‍ അടഞ്ഞു പോയി......*****ഞാന്‍ ഉറങ്ങുകയാണോ ഉണര്‍ന്നിരിക്കുകയാണോ എന്ന് എനിക്കു മനസ്സിലായില്ല ..പക്ഷേ പുറത്ത്മഴ പെയ്യുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. മേശ മേല്‍ കത്തിച്ച് വച്ച മെഴുകുതിരി  കത്തുന്നുണ്ട് ...ആ  മങ്ങിയ വെളിച്ചത്തില്‍ ഞാന്‍ കണ്ടു ...... മേശക്ക് അടുത്തുള്ള കസേരയില്‍ ആരോ എനിക്കു പുറം തിരിഞ്ഞിരിക്കുന്നു . പുറകുവശം മറച്ചുള്ള നീണ്ട മുടി കണ്ടപ്പോള്‍ അതൊരു സ്ത്രീ ആണെന്ന് മനസ്സിലായി .എനിക്കു പുറം തിരിഞ്ഞിരുന്നു അവള്‍ എന്തോ എഴുതുന്ന പോലെ.....ഞാന്‍ എഴുന്നേല്‍ക്കുവാന്‍ ശ്രമിച്ചു....ഉറക്കെ വിളിക്കുവാന്‍ ശ്രമിച്ചു  ...പക്ഷേ എനിക്ക് ശരീരം അനക്കുവാന്‍ കഴിയുന്നില്ല എന്ന് മനസ്സിലായി  ..മനസ്സ് മാത്രം ഉണര്‍ന്നിരിക്കുന്നു ,ശരീരം പ്രതികരിക്കുന്നില്ല .സ്വപ്നമാണോ ,സത്യമാണോ എന്ന് വേര്‍തിരിക്കാന്‍ ആവാത്ത അവസ്ഥ.
.പെട്ടെന്ന്.....!!!

ഒരു സ്വപ്നത്തിന്‍റെ അന്ത്യം


പെട്ടെന്ന് ആ രൂപം എന്‍റെ നേരെ തിരിഞ്ഞു.18-19 വയസ്സു തോന്നിക്കുന്ന സുന്ദരിയായ ഒരു പെണ്കുട്ടി ആയിരുന്നു അത് .നീണ്ട മുടിയും ,വലിയ കണ്ണുകളും ഉള്ള ഒരു സുന്ദരികുട്ടി.അവള്‍ എന്നെ തന്നെ നോക്കി എന്തൊക്കയോ പറയുന്നു.മലയാളയും ,ഇംഗ്ലിഷ് ഉം  ,ഹിന്ദിയും ഒക്കെ അവള്‍ പറയുന്നുണ്ട്.ഞാന്‍ ശ്രദ്ധിച്ചു ,വളരെ വേദനയോടെ അവള്‍ പറയുന്നു."എനിക്കു വയ്യ ..ഇത് സഹിക്കാന്‍ ഇനിയും എനിക്കു വയ്യ...അവള്‍ കരയുകയാണ് എന്നു എനിക്കു തോന്നി. എന്തിനെന്നെ ഇവിടെ ബന്ധിച്ചിരിക്കുന്നു ...വയ്യ ..എനിക്കു പോകണം ...അവളുടെ ശബ്ദം നേര്‍ത്തു വന്നു.പിന്നെ അവള്‍ മുഖം ഉയര്‍ത്തി.ഇപ്പോള്‍ അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.പിന്നെ അലറിക്കൊണ്ടവള്‍ എന്‍റെ നേരെ പാഞ്ഞു വന്നു...കയ്യില്‍ ഇരുന്നിരുന്ന പേന കൊണ്ടവള്‍ എന്‍റെ കണ്ണില്‍ കൂത്തും എന്ന്‍ എനിക്കു തോന്നി .അത് ശരിയായിരുന്നു ...ആ പേന എന്‍റെ കണ്ണിലേക്ക് വരുന്നത് കണ്ടു ഞാന്‍ അലറി കരഞ്ഞു ....അതോടെ ആ അവസ്ഥയില്‍  നിന്നും ഞാന്‍ ഉണര്‍ന്നു.വാതിലില്‍ ആരോ ശക്തം ആയി ഇടിക്കുന്നു. ഞാന്‍ വിയര്‍ത്ത് കുളിച്ചിരുന്നു.മുറിയില്‍ ആരും ഇല്ലായിരുന്നു.ഞാന്‍ വാതില്‍ തുറന്നു .എല്ലാവരും പുറത്തു നില്ക്കുന്നു "എന്തു പറ്റി ? എന്തിനാ നീ കരഞ്ഞത് ?' എന്‍റെ അനുഭവം ഞാന്‍ വിവരിച്ചു ..നിനക്കു തോന്നിയതാവും. ഇവിടെ എപ്പോ ആരാ ? ജോര്‍ജ്ജ് പറഞ്ഞു ,ശരി ഇനി നീ എവിടെ കിടക്കേണ്ട .'അങ്ങിനെ അന്നത്തെ രാത്രി കഴിഞ്ഞു..പിന്നെ അവിടെ ഒറ്റയ്ക്ക് കിടക്കുക എന്ന സാഹസം ഞാന്‍ കാണിച്ചില്ല.

അടുത്ത ശനിയായ്ച്ച ചെറിയ ഒരു വീകെന്‍ഡ് പാര്‍ട്ടി കഴിഞ്ഞപ്പോള്‍ ജോര്‍ജ്ജ്നു വല്ലാത്ത ആഗ്രഹം എന്നു രാത്രി ഒറ്റയ്ക്ക് എന്‍റെ മുറിയില്‍ കിടക്കണം ,അതിനാല്‍ വെള്ളമടി ആ മുറിയിലേക്ക് മാറ്റി .ഒരുമാതിരി നന്നായി അടിച്ച ജോര്‍ജ്ജ് കട്ടിലില്‍ കിടന്നുകൊണ്ടു,നേരെയുള്ള  ചുമരില്‍ ചവിട്ടാന്‍ തുടങ്ങി ,അവന്‍റെ കാല്‍പാദങ്ങളുടെ പാടുകള്‍ വെള്ള ചുവരില്‍ പതിയാന്‍ തുടങ്ങി .'ഇങ്ങിനെ മുകളിലേക്കു നടന്നു കയറണം " മദൃ ലഹരിയില്‍ ഇങ്ങിനെ ഒക്കെ പറഞ്ഞുകൊണ്ടു അവന്‍ അവിടെ തന്നെ കിടന്നുറങ്ങി.ഞങ്ങള്‍ മുറികളിലേക്ക് പോയി.     പാതിരാത്രി കഴിഞ്ഞു കാണും ജോര്‍ജ്ജ് ന്റ്റെ ഉറക്കെയുള്ള വിളികേട്ടാണ് ഞങ്ങള്‍ ആ മുറിയിലേക്ക് ഓടി എത്തിയത് .വല്ലാതെ ഭയപ്പെട്ട പോലെ ജോര്‍ജ്ജ് ,മദൃ ലഹരി എല്ലാം ഒഴിഞ്ഞിരിക്കുന്നു."ഒരു പെണ്ണ് അവള്‍ എന്‍റെ കഴുത്തില്‍ പിടിച്ച് ഞെക്കി ,കൊല്ലാന്‍ നോക്കി ,ശരിയായിരുന്നു ജോര്‍ജ്ജ് ന്റ്റെ കഴുത്തില്‍ ചുവന്നു തടിച്ച പാടുകള്‍ കാണാമായിരുന്നു.ശ്വാസം മുട്ടി ചാവാറായി എന്നു തോണിയപ്പോള്‍ ഞാന്‍ "പുണ്യാള" എന്നു വിളിച്ചു,അതോടെ അവള്‍ പിടിവിട്ടു. നീ പറഞ്ഞത് ശരിയാ ഇത് പ്രേതം തന്നെ."അത് നോക്കൂ " മുരളി എന്തോ ചൂണ്ടി കാണിച്ചു .ചുവരില്‍ കാല്‍പാദങ്ങളുടെ പാടുകള്‍ .അതിവന്‍ ചവിട്ടിയാതാ.."അതല്ല വേറെ പാടുകള്‍ നോക്കൂ " ശരിയായിരുന്നു.മുകളില്‍ നിന്നും ആരോ ചവിട്ടിയ പാടുകള്‍ !!! ഏതെങ്ങിനെ ഒന്നുകില്‍ ആരോ മുകളില്‍ നിന്നും താഴേക്കു എറങ്ങി വന്ന പോലെ ...അല്ലെങ്ങില്‍ ...തൂങീകിടന്ന ആരോ ചവിട്ടിയ പോലെ..അതേ മുരളി പറഞ്ഞു ..തൂങി മരിക്കാന്‍ ശ്രമ്മിക്കുന്നവര്‍ ഇങ്ങിനെ ചുവരില്‍ ചവിട്ടും " പെട്ടെന്നു ആ മുറിയില്‍ വല്ലാത്ത ഒരു ഗന്ധം നിറഞ്ഞു.എന്തോ ചീഞ്ഞു നാറുന്ന ഗന്ധം.ഞങ്ങള്‍ എല്ലാവരും വേഗം പുറത്തിറങ്ങി.

(തുടരും)