Friday 20 May 2011

കർണ്ണൻ



കർണ്ണൻ മഹാഭാരതത്തിലെ ഏറ്റവും വലിയ ദുരന്ത കഥാപാത്രം


അടുത്ത കാലത്ത് കർണ്ണ പ്രയാഗ്  സന്ദർശിക്കുവാൻ ‍  അവസരം ലഭിച്ചു. 

അളകനന്ദയുടെയും പിണ്ടാർ ‍ഗംഗയുടെയും  സംഗമതീരത്ത്ഇടതൂർന്ന  വനഭൂമിയുടെ പശ്ചാത്തലത്തിൽ  .പ്രയാഗ നദീതീരത്തു ശാഖകൾ നിഴൽ  വീഴ്ത്തി നില്‍ക്കുന്ന ഒരു മഹാവൃക്ഷത്തിന്റ്റെ തണലിൽ     ഒരു കൊച്ചുക്ഷേത്രം. 
അവിടെ ഒരു കർണ്ണ പ്രതിമയുണ്ട്കൂടെ കൃഷ്ണനും













                                                                 കർണ്ണ പ്രതിമ
 ധർമ്മിഷ്ടനായ  കർണന്റെ  മരണത്തിലും നാടകീയത നിറഞ്ഞിരുന്നു . അഞ്ജലിക എന്ന അര്ജ്ജു്ന അസ്ത്രം ഏറ്റ്‌  കുരുക്ഷേത്ര ഭൂമിയിൽ  മരണസന്നനായ കർണ്ണൻ പക്ഷേ മരിച്ചില്ല എന്ന് കൃഷ്ണന് മനസ്സിലായി . സാക്ഷാൽ ധർമ്മ ദേവത നേരിട്ട് വന്ന് കർണ്ണനെ അസ്ത്രങ്ങളിൽ നിന്നും രക്ഷിക്കുന്നതായി കൃഷ്ണന് മനസ്സിലായി .ഇതിനു കാരണം ധര്മിഷ്ടനായ കർണ്ണൻ ജീവിതത്തിൽ ആർജിച്ച ധർമ്മ ബലം ആണെന്നും  ഇതിനാൽ സാക്ഷാൽ പരമശിവനുപോലും കർണ്ണനെ വധിക്കുക അസാധ്യം എന്ന് മനസ്സിലാക്കിയ ഭഗവാൻ ,ഒരു ബ്രാഹ്മണ രൂപം ധരിച്ച് കർണ്ണനെ സമീപിച്ചു ,കർണ്ണൻ ആർജിച്ച ധർമ്മ പുണ്യം ദാനമായി ആവശ്യപ്പെട്ടു. മരണസനായ സമയത്തു പോലും  ധര്മിഷ്ടനായ കർണ്ണൻ ബ്രാഹ്മണനു ചോദിച്ച ദാനം നൽകി.ധർമ്മ ബലം നഷ്ടപെട്ടതോടെ  ധർമ്മ ദേവത അപ്രത്യഷമായി ,അതോടെ കർണ്ണൻ മരണത്തിനു  കീഴടങ്ങി. മരണത്തിനു മുൻപ് ,മറ്റാരെയും ഇതുവരെ സംസ്കരിക്കാത്ത ,
നദിതീരത്തു, കന്യാ ഭൂമിയിൽ   തന്റെ  സംസ്കാരം നടത്തണം എന്ന് കർണ്ണൻ  കൃഷ്ണനോട്  അപേഷിച്ചു. 

അങ്ങിനെ ഈ നദിതീരത്ത് കൃഷ്ണൻ  ചന്ദനചിത ഒരുക്കി, കർണ്ണന്റെ ദേഹം സ്വന്തം കൈയ്യിലെടുത്ത് സംസ്കരിച്ചു   .ഇതിന് അഭിമുഖമായികാണുന്ന ഒരു മലമുകളിലാണ് കർണപത്നി വൃശാലിയുടെ സംസ്കാരം നടന്നത് എന്നു വിശ്വാസം.






ജനനംതൊട്ടു ക്രൂരമായ വിധി വേട്ടയാടിയ കർണ്ണൻ . സൂര്യപുത്രൻ ആയിട്ടും സൂതപുത്രൻ ആയി ജീവിക്കാനും,സഹോദരന്‍മാര്ക്കെതിരെ പോരാടാനും വിധിക്കപ്പെട്ടവൻ  ,അവകാശിആയിട്ടും അംഗരാജ്യ  പദവി ദാനമായി ഏക്കേണ്ണ്ടിവന്നവൻ  ,മഹാരഥി എങ്ക്കിലും  അർഥരഥി  എന്ന പരിഹാസം ഏറ്റുവാങ്ങിയവൻ  , സൂതപുത്രൻ  എന്ന പരിഹാസത്തിന്നു മുന്നിൽ  തലകുനിച്ച്, ദ്രൌപതി സ്വയംവരവേദി വിട്ടിറങ്ങിയവൻ  .ഇന്ദ്രന് കവചകുണ്ഡലങ്ങൾ  ദാനമായിനല്‍കി മരണത്തെ ഏറ്റു വാങ്ങിയദാനശീലൻ 

ഒടുവിൽ  പരശുരാമ ശാപത്താൽ  യുദ്ധ ഭൂമിയിൽ ഉറച്ച രഥചക്രം ഉയർത്താൻ പാടുപെടുന്ന,നിരായുധനായ കർണ്ണൻ     !!!!!
നിരായുധനായി അര്‍ജുനഅസ്ത്രമേറ്റ് കർണ്ണൻ   മരിച്ചുവീഴുന്നതോടെ എല്ലാ ദുർ വിധികൾക്കും  അവസാനം ആകുന്നു.



ആ മഹാരഥിക്കു മനസാ പ്രണാമം അര്‍പ്പിച്ചു വിടചൊല്ലുമ്പോൾ  ഒരു വട്ടം കൂടി തിരിഞുനോക്കി,      അളകനന്ദ അപ്പോളും ഒഴുകികൊണ്ടേയിരുന്നു................




















1 comment: